പൃഥ്വിയെക്കുറിച്ച് രഞ്ജിത്ത്: 'ഇവന്‍ നുണ പറയുകയാണ്, ആടുജീവിതത്തിനായി ഒരുങ്ങുകയാണ്'- വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

പൃഥ്വിരാജും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം അയ്യപ്പനും കോശിയും നാളെ തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളത്തില്‍ പൃഥ്വിയുടെ പുതിയ ലുക്കിനെക്കുറിച്ച് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രഞ്ജിത്ത്.

മെലിഞ്ഞ് താടി നീട്ടി പുതിയ ലുക്കിലാണ് പൃഥ്വി പത്രസമ്മേളനത്തിലെത്തിയത്. പുതിയ ലുക്ക് ഏതെങ്കിലും ചിത്രത്തിന് വേണ്ടിയുള്ളതാണോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് അല്ലെന്നാണ് പൃഥ്വി മറുപടി പറഞ്ഞത്. അതിനിടെയാണ് പൃഥ്വിയുടെ കയ്യില്‍ നിന്ന് മൈക്ക് തട്ടിയെടുത്ത് രഞ്ജിത്തിന്റെ മറുപടി.

'ഇവന്‍ നുണ പറയുന്നതാണ്. ആടുജീവിതത്തിന് വേണ്ടി ഒരുങ്ങുകയാണിവന്‍, ശരീരം കൊണ്ട്. നമ്മള്‍ കാത്തിരിക്കുന്ന, ബെന്യാമിന്റെ ആ ഒരു നോവല്‍ ബ്ലെസിയെന്ന് പറയുന്ന മിടുക്കനായ സംവിധായകന്‍ സിനിമയാക്കുന്നു. അതിന്റെ കുറേ ഷെട്യൂള്‍ ഒക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇനി ഈ മെലിഞ്ഞ ശരീരവും വളര്‍ന്ന താടിയും മുടിയുമായിട്ട് മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം ജീവിക്കാന്‍ പോവുകയാണ്.' - രഞ്ജിത്ത് പറഞ്ഞു.

അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജെയ്ക്ക് ബിജോയ്സ് ആണ് ഈണം നല്‍കിയിരിക്കുന്നത്. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് പ്രദര്‍ശനത്തിനെത്തിക്കുക്കുന്നത്.

പൃഥ്വിയെക്കുറിച്ച് രഞ്ജിത്ത്: 'ഇവന്‍ നുണ പറയുകയാണ്, ആടുജീവിതത്തിനായി ഒരുങ്ങുകയാണ്'- വീഡിയോ VIDEO

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Ranjith funny comment on Prithviraj's new look: 'He is Lying'

People looking for online information on Biju Menon, Prithiviraj will find this news story useful.